Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sabarimala Pilgrimage

Pathanamthitta

ശബരിമല തീര്‍ഥാടനം: 450 കോടിയുടെ പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീർ

പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ക്ക് സുഗമവും സുരക്ഷിതവുമായ യാത്രയ്ക്കായി റോഡുകള്‍ മെച്ചപ്പെടുത്തുന്നതിലേക്ക് 450 കോടി രൂപയുടെ പാക്കേജ് സംസ്ഥാന സർക്കാർ തയാറാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ. ശബരിമല തീര്‍ഥാടനമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പിന്‍റെ മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിന് പമ്പ ശ്രീരാമസാകേതം ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.


കഴിഞ്ഞ 16ന് തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിന്‍റെ തുടര്‍ച്ചയായാണ് പമ്പയില്‍ മന്ത്രി എത്തിയത്. ശബരിമല പാതകളുടെ നവീകരണത്തോടൊപ്പം സമഗ്ര വികസനമാണ് ലക്ഷ്യം. റോഡ് സുരക്ഷയ്ക്കായി 15 കോടി രൂപയും വകയിരുത്തും. മുന്‍ വര്‍ഷങ്ങളിലെ പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാകും. റോഡുകളില്‍ ക്രാഷ് ഗാര്‍ഡ്, സ്പീഡ് ബ്രേക്കര്‍, റിഫ്ലക്ടറുകള്‍, സൂചന ബോര്‍ഡുകള്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കും. പാതയ്ക്ക് ഇരുവശവുമുള്ള കാട് വെട്ടിത്തെളിക്കും.

പൊതുമരാമത്ത്, എന്‍എച്ച്, ജലഅഥോറിറ്റി എന്നിവയുടെ സംയുക്ത യോഗം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചേരും. മേഖലയിലെ റസ്റ്റ് ഹൗസുകളുടെ നവീകരണവും അറ്റകുറ്റപ്പണികളും മണ്ഡലകാലത്തിനുമുമ്പ് പൂര്‍ത്തിയാക്കും. പദ്ധതികള്‍ പരിസ്ഥിതി സൗഹൃദമായി നടപ്പാക്കുന്നതിന് പ്രത്യേക ശ്രദ്ധ നല്‍കും. തീര്‍ഥാടനമായി ബന്ധപ്പെട്ട് മണ്ഡലങ്ങളിലെ വിഷയങ്ങള്‍ പരിഹരിക്കുന്നതിന് എംഎല്‍എമാരെയും ഉള്‍പ്പെടുത്തി തിരുവനന്തപുരത്ത് പ്രത്യേക യോഗം ചേരും.

വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടി

ശബരിമല റോഡുകളുടെ നവീകരണവുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയാൽ കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. റോഡുകളുടെ പുനരുദ്ധാരണ ജോലികളിൽ യാതൊരു തരത്തിലുള്ള സാവകാശവും അനുവദിക്കാനാകില്ല. എൻജിനിയർമാർ സൈറ്റുകളിൽ പോകാത്തതാണ് ഇപ്പോഴത്തെ പകുതി പ്രശ്‌നങ്ങൾക്കും കാരണം. ഇടവേളകളില്‍ യോഗം ചേര്‍ന്ന് പുരോഗതി വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു.

മണ്ഡലകാലത്തിനു മുന്നോടിയായി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. പമ്പ ഹില്‍ടോപ്പ് മുതല്‍ പാണ്ടിത്താവളം വരെയുള്ള രണ്ട് കിലോമീറ്റര്‍ റോപ്പ് വേയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയതായും മന്തരി അറിയിച്ചു.

തുടർന്നുള്ള അവലോകനയോഗങ്ങളിൽ ജനപ്രതിനിധികളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും കൃത്യമായ മറുപടി നൽകാൻ ഉദ്യോഗസ്ഥർ തയാറായി വരണമെന്നും മന്ത്രി നിർദേശിച്ചു.

പിഎം റോഡിലെ അപകടങ്ങൾ; ഇടപെടൽ ആവശ്യപ്പെട്ട് എംഎൽഎ

പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിൽ നിരന്തരം അപകടങ്ങൾ ഉണ്ടാകുകയും നിരവധി പേർക്ക് ജീവഹാനി സംഭവിക്കുകയും ചെയ്യുന്നത് നിർമാണത്തിലെ അശാസ്ത്രീയത മൂലമാണെന്ന് പഴകുളം മധു എംഎൽഎ യോഗത്തിൽ പറഞ്ഞു. റോഡു നിർമാണം സംബന്ധിച്ച അപാകതകൾ പരിഹരിക്കണമെന്നും അദ്ദേഹം പൊതുമരാമത്ത് മന്ത്രിയോട് ആവശ്യപ്പെട്ടു.

അടൂർ മണ്ഡലത്തിലെ റോഡുകളെല്ലാം അപകടകരമായ അവസ്ഥയിലാണെന്ന് സി.വി. ശാന്തകുമാർ എംഎൽഎ‍യും ചൂണ്ടിക്കാട്ടി. തമിഴ്നാട്ടിൽ നിന്നും തീർഥാടകർ എത്തുന്ന അച്ചൻകോവിൽ - കോന്നി റോഡ് അടിയന്തിരമായി ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന് കെ.യു. ജനീഷ്കുമാർ എംഎൽഎ ആവശ്യപ്പെട്ടു.

എംഎൽഎമാരായ റോണി കെ.ബേബി, എം.ജെ. സെബാസ്റ്റ്യന്‍, പൊതുമരാമത്ത് സെക്രട്ടറി അദീല അബ്ദുള്ള, ജില്ലാ കളക്ടർ എ. നിസാമുദ്ദീന്‍, പൊതുമരാമത്ത് അഡീ. സെക്രട്ടറി വി.ആര്‍. വിനോദ്, ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദ്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയ, ഇടുക്കി, എറണാകുളം ജില്ലകളിലെ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

Kerala

ശബരിമലയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദര്‍ശനത്തിന് ക്രമീകരണം; യോഗം ഇന്ന്

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദര്‍ശനത്തിന് ക്രമീകരണമുണ്ടാക്കാനൊരുങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഇതുമായി ബന്ധപ്പെട്ട് ഇന്ന് ബോർഡ് യോഗം ചേരും.

പോലീസുമായി ആലോചിച്ച് ശബരിമലയിൽ കൂടുതല്‍ സൗകര്യം ഒരുക്കുമെന്നു് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ. ജയകുമാര്‍ അറിയിച്ചു. ശബരിമലയില്‍ ഭക്തരുടെ എണ്ണം കൂട്ടുകയല്ല, സൗകര്യം വര്‍ധിപ്പിക്കുകയാണ് വേണ്ടത്. ഇപ്പോള്‍ തിരക്ക് നിയന്ത്രണവിധേയമാണ്. ഇനി അബദ്ധം പറ്റാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Kerala

ശബരിമലയിൽ ഭക്തരുടെ പ്രവാഹം; ഇതുവരെയെത്തിയത് ആറര ലക്ഷം പേർ

തിരുവനന്തപുരം: ശബരിമലയിൽ സ്‌പോട്ട് ബുക്കിംഗ് വഴി കൂടുതൽ പേർക്ക് ദർശനാനുമതി നൽകുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ.ജയകുമാര്‍. സ്‌പോട്ട് ബുക്കിംഗ് അതാത് ദിവസങ്ങളിലെ സാഹചര്യങ്ങള്‍ നോക്കി നിജപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

ദേവസ്വം ബോർഡും പോലീസും ചേർന്ന് ഓരോ സമയത്തെയും തിരക്ക് വിലയിരുത്തിയാണ് സ്പോട്ട്ബുക്കിംഗ് അനുവദിക്കുന്നത്. ഞായറാഴ്ച 11516 പേരാണ് സ്‌പോട്ട് ബുക്കിംഗ് വഴി ദർശനത്തിനെത്തിയത്. സ്‌പോട്ട് ബുക്കിംഗിന്‍റെ എണ്ണം തീരുമാനിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

ഓരോ ദിവസത്തെയും തീര്‍ഥാടകരുടെ എണ്ണം അനുസരിച്ചായിരിക്കും സ്‌പോട്ട് ബുക്കിംഗ് ക്രമീകരണം ഏര്‍പ്പെടുത്തുക. മന്ത്രി വി.എന്‍.വാസവന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ഞായറാഴ്ച വൈകുന്നേരം ഏഴുവരെ 69295 പേർ മലചവിട്ടി. ഇതുവരെ ആകെ എത്തിയവരുടെ എണ്ണം ആറര ലക്ഷം പിന്നിട്ടെന്നും ദേവസ്വം ബോർഡ് അധികൃതർ വ്യക്തമാക്കി.

 

Kerala

ശബരിമലയിലെ തിരക്ക്; സ്പോട്ട് ബുക്കിംഗ് സാഹചര്യം നോക്കി തീരുമാനിക്കാം: ഹൈക്കോടതി

കൊച്ചി: ശബരിമല സ്പോട്ട് ബുക്കിംഗിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി. സ്പോട്ട് ബുക്കിംഗ് എത്രപേര്‍ക്ക് നൽകാമെന്ന് സാഹചര്യം പരിഗണിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ശബരിമലയിലെ പോലീസ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ക്കും തീരുമാനിക്കാമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

സ്പോട്ട് ബുക്കിംഗ് 5000 ആയി നിജപ്പെടുത്താൻ കഴിഞ്ഞ ദിവസം കോടതി നിർദേശിച്ചിരുന്നു. ഈ ഉത്തരവിലാണ് ഹൈക്കോടതി പുതിയ നിർദേശം നൽകിയത്. കഴിഞ്ഞ ദിവസങ്ങളിൽ ശബരിമലയിൽ വൻ തിരക്ക് അനുഭവപ്പെട്ടതോടെയാണ് സ്പോട്ട് ബുക്കിംഗ് പ്രതിദിനം 5000 ആയി നിജപ്പെടുത്താൻ തീരുമാനിച്ചത്.

ഇതോടെ ശബരിമലയിലെ തിരക്ക് കുറഞ്ഞിരുന്നു. നിലവിൽ ഓണ്‍ലൈൻ ബുക്കിംഗ് വഴി 70000 പേരെയും സ്പോട്ട് ബുക്കിംഗ് വഴി 5000 പേരെയുമാണ് പ്രതിദിനം കയറ്റിവിടുന്നത്.

 

Latest News

Corehub Up